Wednesday, May 18, 2022

മഴ മായുമീ വാനം

മഴ മായുമീ ഈ വാനിലായി
തിരഞ്ഞിന്നു നിന്നേ ഞാനിതാ
മിഴി മൂകമെന്തേ വാർത്തു കണ്ണീർ
മേഘമെങ്ങോ മാഞ്ഞു പോയി
ഇടനാഴി മെല്ലെ ശൂന്യമായി
നിൻ കൊലുസുമിന്നും മൗനമായി

നിഴലാട്ടമായി നിൻ ഓർമ്മകൾഇടനെഞ്ചിലി-ന്നു നീ (ന്നീ)
വിങ്ങലായ്പറയാൻ മറന്ന കഥകളെല്ലാംഓർത്തു കൊണ്ടേ ഞാനിതാ

നിനവോർമകൾ നിൻ ലാളനങ്ങൾ
ഇന്നുമെന്നെ പുലികിമെല്ലേ
നിറമിഴികൾ പോലും ശൂന്യമാക്കും  നീയില്ലാത്തീ വിജന ലോകം
വ്യർഥമായൊരനർത്ഥമായീ നീയില്ലാത്തെൻ ജീവിതം

മഴ മായുമീ ഈ വാനിലായിതിരഞ്ഞിന്നു നിന്നേ ഞാനിതാമിഴി മൂകമെന്തേ വാർത്തു കണ്ണീർമേഘമെങ്ങോ മാഞ്ഞു പോയി

Tuesday, October 29, 2019

കാവൽ വിളക്കുകൾ കണ്ണടക്കുമ്പോൾ

കാവൽ വിളക്കുകൾ കണ്ണടക്കുമ്പോൾ

പാലക്കാടിന്റെ ഉള്ളിൽ നിന്നും ഒരു പെൺ പൂവിൻ വിളി നിങ്ങൾ കേട്ടോ
ഒന്നല്ലത് പിന്നൊന്നും കൂടി രണ്ടായി ചെറു നിലവിളിയായി..
ആരും കേൾക്കാത്തലയൊലിയായി
പിന്നേം വാനിൽ ഇഴഞ്ഞിടവേ..
ഒന്നൊന്നായി കാമക്കണ്ണുകൾ രാക്ഷസരൂപം പൂണ്ടപ്പോൾ
കുഞ്ഞിപ്പൂവുടൽ പിച്ചിക്കീറി സുഖം തേടുന്നൊരു മർത്യമൃഗം
ആ കുരുന്നിനുടലിൽ നിന്നും ചോരച്ചാലുകൾ ഒഴുകുമ്പോൾ
ആ പെൺപൂക്കൾ ഒന്നൊന്നായി ഉത്തരമധ്യേ തൂങ്ങുമ്പോൾ
കാവൽ വിളക്കുകളോരോന്നായി
കണ്ണുകൾ മെല്ലെ അടക്കുന്നു
ഉത്തരത്തിന്നായി ഉത്തരം മുട്ടുമ്പോൾ ഉത്തരം നോക്കി ചിരിച്ചിടുന്നു..
ഉത്തര മധ്യത്തിൽ കുരുന്നുകൾക്കിടയിലായി നീതിയും തൂങ്ങിയങ്ങാടിടുന്നു

കാവൽ വിളക്കുകൾ
കൺ തുറന്നീടാനായി യൗവ്വനമേ നീ ഇറങ്ങീടുക
ഇന്നിന്റെ വിപ്ലവജ്വലയിൽ തെളിയുന്ന സത്യ വെളിച്ചം പരത്തീടുക
നാളെയെന്ന നൽപ്രതീക്ഷയാവാം ഇനിയുള്ള പൂവിന് കാവലാകാം

ജിതേന്ദ്രിയ

Tuesday, March 26, 2019

എൻ കാതൽ നീയേ

ഊരെല്ലാം ഉന്നെ പാത്തിരുന്തേനെ
നാൾതോറും ഉന്നെ തേടി വന്തേനെ
ഉന്നെ താ പാക്ക കാത്ത് നിന്തായേ
മേഘത്തേ പോൽ നീ മറഞ്ചിട പോറെ

നിലാ പെയ്യും നേരം തൂക്കമേ ഇല്ലേ
നിൻ നിനവേ വിട്ടാ ഉള്ളെ
ഉയിർ പോകിറ വലിയേ

വാഴ്വിലും നീയേ സാവിലും നീയേ
എൻ കാതൽ നീയേ
മറന്തു പോകാതെ

Friday, August 3, 2018

ആനിക്കുട്ടി

ആനിക്കുട്ടി


ഏറെ നാളുകൾക്കു ശേഷമാണ് നാട്ടിലേക്കു മടങ്ങുന്നത്.. കാറിലിരിക്കുമ്പോൾ ഷെറിൻ ആലോചിച്ചു.. അച്ഛനെ കണ്ട ഓർമ ഇല്ലാത്തതിനാൽ അമ്മയും ചേച്ചിയുമായിരുന്നു എന്നും തന്റെ ലോകം. ചേച്ചിയുടെ വിവാഹ ബാധ്യതകൾ ഏറിയപ്പോഴാണ് ഗൾഫ് സ്വപ്‌നം കണ്ടു തുടങ്ങിയത്.. പക്ഷെ ഗൾഫിൽ ഒരു ജോലി ആകുമ്പോഴേക്കും ചേച്ചിടെ കുട്ടിക്ക് വയസു രണ്ടായിരുന്നു.. ചേച്ചിടെ ഭർത്താവും ഒമാനിലാണ്.. അവിടെ തന്നെയാണ് തനിക്കും ജോലി ലഭിച്ചത്.. അമ്മയ്ക്കും ചേച്ചിക്കും ശേഷം തന്നെ ഇത്രയും സ്വാധീനിച്ച മറ്റൊരാൾ ഇല്ലായിരുന്നു.. അവനോർത്തു..


 കാർ വീടിനടുത്തുള്ള വളവിലേക്ക് തിരിഞ്ഞു.. അമ്മയും ചേച്ചിയും പുറത്തു കാത്തു നിൽപ്പുണ്ട്..അവൻ പതിയെ കാറിൽ നിന്നും ഇറങ്ങി.. രണ്ടു പേരും അവനെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു.. അവൻ പതിയെ സാധനങ്ങൾ ഒക്കെ ഇറക്കി. കാർ വാടക കൊടുത്തു അകത്തേക്ക് കയറി.. വീടിനു മാറ്റം ഉണ്ട്.. അവൻ സ്വയം ഒന്ന് പുഞ്ചിരിച്ചു. ആനി മോളെവിടെ.. അഹാനയെ അവൻ ആനി എന്നാണ് വിളിക്കുന്നത്.. അവൾക്കു ഇന്ന് ക്ലാസ് ഉണ്ടെടാ. രണ്ടിൽ ആയില്ലേ.. ഉം.. എത്ര പെട്ടെന്നാണ്  വർഷങ്ങൾ കടന്നു പോയത്.. അലോചനായിൽ മുഴുകി അങ്ങനെ ഇരുന്നു.. പെട്ടെന്ന് എന്തോ താഴെ വീണു.. ഫോൺ ആണ്.. സ്മാർട്ട് ഫോൺ അല്ലാത്തത് ഭാഗ്യം. ഇല്ലെങ്കിൽ ഇപ്പൊ ഡിസ്പ്ലേ മാറ്റാൻ ഒരു പതിനായിരം ആയേനെ.. കൂടെ താമസിക്കുന്നവർ ഒക്കെ മുപ്പതിനായിരത്തിന്റെയും നാല്പത്തിനായിരത്തിന്റെയും ഫോൺ വാങ്ങുമ്പോളും മറ്റും അവൻ ഓർക്കാറുണ്ട്.. തനിക്കും ഒരിക്കൽ അത്തരം ഒന്ന് വാങ്ങണമെന്ന്, പക്ഷെ വീട്ടിലേക്കു അയക്കുന്ന തുക കൂട്ടാൻ അല്ലാതെ ഒരിക്കലും സ്വന്തമായി ഒന്നും വാങ്ങാൻ അവനു കഴിഞ്ഞിരുന്നില്ല..


 ഗേറ്റ് കടന്നൊരു മാലാഖ തുള്ളിച്ചാടി വരുന്നതവൻ കണ്ടു.. ആനിക്കുട്ടി.. അവൻ ഓടിപ്പോയി അവളെ എടുത്തു.. ഫോണിൽ ആഴ്ചയിൽ ഒരിക്കൽ ഉള്ള ബന്ധമാണ് വീടുമായി. അതിൽ തന്നെ താൻ വിളിക്കുമ്പോ അവൾ ഉറക്കമായിരിക്കും മിക്കപ്പോഴും.. അതിന്റെ ഒരു അപരിചിതത്വം അവൻ അവളിൽ കണ്ടു.. അവൻ അവളെ മുകളിലേക്ക് ഉയർത്തിയപ്പോൾ അവൾ കുതറി.. അവൻ അവളെയും കൊണ്ട് കസേരയിൽ ഇരുന്നു തന്റെ മടിയിൽ ഇരുത്തി പണ്ട് ചെയ്യാർ ഉണ്ടായിരുന്ന പോലെ മേലൊക്കെ ഇക്കിളി ഇട്ടു.. പെട്ടെന്നവളുടെ ഭാവം മാറി.. അവൾ പിടഞ്ഞെഴുന്നേറ്റു. അവനെ തള്ളിമാറ്റിക്കൊണ്ടു അമ്മയെ വിളിച്ചു കരഞ്ഞു.. അവളുടെ നിലവിളി കേട്ട ചേച്ചിയും അമ്മയും ഉമ്മറത്തെക്കു ഓടി എത്തി.. പണ്ടൊക്കെ ഇക്കിളി എന്ന് കേട്ടാലെ ചിരിക്കുന്ന ആനി കുട്ടിയിലെ ഭാവ മാറ്റം ഷെറിനെ അമ്പരപ്പിച്ചു.. ചേച്ചി വന്നു അവളെ കോരി എടുത്തു.. എന്ത് പറ്റിയെടാ.. ഈ അങ്കിൾ ചീത്തയാ.. അവളെ ഇക്കിളി ഇട്ടതാ എന്ന് പറയാൻ തുടങ്ങുകയായിരുന്ന ഷെറിൻ ഇടി തട്ടിയ പോലെ ഇരുന്നു. ഹേൻ.. അവനിൽ നിന്ന് അറിയാതെ ഒരു ശബ്ദം ഉയർന്നു.. ഈ അങ്കിൾ എന്റെ മേല് മുഴുവൻ അനുവാദം ഇല്ലാതെ തൊട്ടമ്മേ.. ചേച്ചിയും അമ്മയും അവനെ നോക്കുന്ന രീതി കണ്ടു അവൻ അറിയാതെ എഴുന്നേറ്റു.. ഞാൻ ചെയ്യാത്ത തെറ്റിന് ഏൽക്കേണ്ടി വന്ന പഴി അവന്റെ ശിരസ് കുനിപ്പിച്ചു. കുറ്റബോധം കൊണ്ടെന്നവണ്ണം അവന്റെ മുഖം വാടി.. അവൻ നേരെ മുറ്റത്തേക്ക് ഇറങ്ങി നടന്നു. പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ അവനു തോന്നി പക്ഷെ തിരിഞ്ഞു നോക്കാൻ വയ്യ..


അവന്റെ മനസ്സ് അപമാന ഭാരത്താൽ നിലയില്ലാക്കയത്തിലേക്കു കൂപ്പു കുത്തി..


ഏറെ നേരമായി പുഴ വക്കിലെ ഇരിപ്പ് തുടങ്ങിയിട്ടു എന്തായാലും ഒരു ഒൻപതു മണി ആയിക്കാണും.. അവനു വീട്ടിൽ പോകാൻ തോന്നിയില്ല. പക്ഷെ അതെ സമയം താൻ തെറ്റ് ചെയ്തില്ലെന്ന് അവരെ ബോധിപ്പിക്കണമെന്നവന് തോന്നി.. മറ്റാർക്കും വേണ്ടി അല്ല തനിക്കു വേണ്ടി.. ഗേറ്റ് കടക്കുമ്പോൾ പടിക്കൽ കാത്തു നിൽക്കുന്ന ആനിക്കുട്ടി. അവന്റെ കാൽ വീണ്ടും നിശ്ചലമായി.. അമ്മേ ഷെറിൻ അങ്കിൾ.. അവൾ ഓടി തന്റെ മേലേക്ക് പാഞ്ഞു കേറുന്നത് അവൻ അത്ഭുദത്തോടെ നോക്കി.. അവളെയും എടുത്തു ഉമ്മറത്തെക്കു കയറുമ്പോൾ ചേച്ചി കണ്ണടച്ചു ഒന്നുമില്ലെന്ന്‌ കാണിക്കുമ്പോൾ അമ്മ കണ്ണീരൊപ്പുകയായിരുന്നു..
തന്ടെ നെഞ്ചോടു ചേർന്ന് അവൾ ഉറങ്ങും വരെ ആരും തങ്ങളെ ബുദ്ധിമുട്ടിച്ചില്ല.


 അവളെ കിടക്കയിൽ കിടത്തി പുതപ്പിക്കുമ്പോൾ പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് അവൻ തിരിഞ്ഞു.. ചേച്ചിയാണ്..


ചേച്ചി ഞാൻ അവന്റെ കണ്ഠമിടറി.. അവൾ അവനെ മാറോടു ചേർത്തു.. അവൻ അവളുടെ കുഞ്ഞനിയൻ ആയി മാറി..നീ ഒന്നും പറയണ്ടടാ.. നിന്നെ എനിക്കറീല്ലേ.. അവള് കുഞ്ഞല്ലേ.. അവളോട് അവളുടെ സമ്മതം കൂടാതെ ആരെയും കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ഒന്നും വിടരുതെന്നാ ഞാനും അവളുടെ ടീച്ചർമാരും ശീലിപ്പിച്ചിരിക്കുന്നെ.. അതാ നീ അവളെ കെട്ടിപ്പിടിക്കും ഇക്കിളി ഇടുകയും ഒക്കെ ചെയ്തപ്പോ അവൾ പ്രതികരിച്ചേ.. ഇന്നത്തെ കാലം അല്ലെടാ.. അവൾ അവന്റെ മുഖം ഉയർത്തി.. നിനക്ക് വിഷമം ഉണ്ടോ.. അവൻ ഇല്ലെന്നു തലയാട്ടി.. നിന്നെ ഞാൻ എത്ര വിളിച്ചു നീ എന്തെ നിൽക്കാണ്ട് പോയെ.. അമ്മ ചോദിച്ചു. ഞാൻ ആകെ വല്ലാണ്ട് ആയിപ്പോയി.. ഉം.. നീ പോയ ഉടൻ ഇവൾ നിന്നെ കുറിച്ച് അവൾക്കു പറഞ്ഞു കൊടുത്തു.  നിന്നോടൊരു സ്മാർട്ട് ഫോൺ വാങ്ങാൻ ഞാൻ എത്രയായി പറയുന്നു.. അങ്ങനെ ആണെങ്കിൽ ഇടയ്ക്കു ഒരു വീഡിയോ കോൾ ഒക്കെ ചെയ്താൽ നിന്റെ രൂപം എങ്കിലും അവൾക്കു മനസ്സിലായേനെ.. ചേച്ചി പറഞ്ഞു. ആദ്യം ഈ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടു.. ഉം അവനൊന്നു മൂളി. എന്നിട്ടു ദീര്ഘമായൊന്നു നിശ്വസിച്ചു.. അമ്മെ ചോറ് വിളമ്പു നല്ല വിശപ്പ്.. അവൻ അടുക്കളയിലേക്കു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.. അമ്മയും മകളും അത് കേട്ട് പരസ്പരം നോക്കി പുഞ്ചിരിച്ചു..


കുട്ടികളെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു വളർത്തുന്നതിന് കൂടെ തന്നെ അവരുടെ വഴിയിൽ കടന്നു വന്നേക്കാവുന്ന അപകട സാധ്യതകൾ മുൻകൂട്ടി കണ്ടു പരിഹരിക്കുക എന്നത് കൂടി ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്വമാണ്..  അവർക്കു മതിയായ സുരക്ഷ ഉറപ്പാക്കുക ഓരോ പൗരന്റെയും കടമയുമാണ്


ജിതേന്ദ്രിയ

Saturday, July 21, 2018

സ്വപ്ന

സ്വപ്ന



എടീ ഇപ്പൊ മഴ കുറവുണ്ട് നീ പോയി മോളെ ഇങ്ങു കൊണ്ട് വന്നേരെ.. വീടിനു മുകളിലെ നിലയിലെ അയലിൽ ആറിയിട്ട വസ്ത്രങ്ങൾ ഉണങ്ങിയൊന്നു നോക്കുകയായിരുന്നു സ്വപ്ന. അവൾ അമ്മായിയമ്മയെ നോക്കി തലയാട്ടി.. വീണ്ടും വസ്ത്രങ്ങളുടെ ഈർപ്പം പരിശോധിച്ചു. ഒന്ന് പോലും ഉണങ്ങിയിട്ടില്ല. നാളേക്ക് ഉണങ്ങുന്ന മട്ടുമില്ല.. നാളേം വഴക്കു കേൾക്കേണ്ടി വരുമല്ലോ ഈശ്വരാ, അവൾ ഓർത്തു.. ഒന്നരയാഴ്ചയായി പനി ആയതു കൊണ്ട് ഇന്നലെയാണ് എല്ലാം ഒന്ന് അലക്കിയെടുത്തത്.. പനീ പൂർണമായും മാറിയിട്ടല്ല, ശരീര വേദന നല്ലോണം ഉണ്ട് താനും എന്നാലും വിനോദേട്ടൻ മുഷിഞ്ഞ വസ്ത്രം ഇട്ടു പോകുന്നത് അവൾക്കും ഇഷ്ടമല്ല അങ്ങനെ പോകാൻ വിനോദേട്ടനും താല്പര്യമില്ല.. നീ പോയില്ലേ.. ഓ ഈ തള്ള.. അവൾ വേഗം താഴേക്ക് വന്നു മാക്സി മാറ്റി ഒരു ചുരിദാർ എടുത്തിട്ടു.. ഒരു കുടയും എടുത്തു റോഡിലേക്ക് ഇറങ്ങി..

പോടി ചാറ്റൽ ആയതിനാൽ അവൾ കുട തുറന്നില്ല മഴ കൊള്ളുന്നത് അന്നും ഇന്നും ഇഷ്ടമാണ്. വീടുവക്കിലെ തോട്ടിൽ മഴക്കാലത്ത് നീരാടിയിരുന്ന ബാല്യം അവളെ വീണ്ടും കൊതിപ്പിച്ചു.. റോഡിൽ അവിടവിടെ വെള്ളം തളം കെട്ടിക്കിടന്നിരുന്നതിനിടയിലൂടെ അവൾ വേഗം മുന്നോട്ടു നടന്നു. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡിലെ താറൊക്കെ പൊളിഞ്ഞു ഇളകിയിരുന്നു.. പെട്ടെന്ന് മഴ വീണ്ടും പെയ്യാൻ തുടങ്ങി അവൾ കുട നിവർത്തി.. ഇത് പോലുള്ള മഴകളിൽ ആയിരുന്നു അവൾ കോളേജിൽ വെച്ചാദ്യം വിനോദേട്ടനെ കണ്ടതും ഇഷ്ടപ്പെട്ടതും.. തന്റെ ഇഷ്ടം ഏട്ടൻ മനസ്സിലാക്കിയതും ഒരു കുടക്കീഴിൽ ഒന്നായതും ഒരു മഴയത്തായിരുന്നു.. നാല് വര്ഷങ്ങള്ക്കു ശേഷം ജോലി കിട്ടിയ ഉടൻ തന്നെ കോളേജിൽ നിന്നും രജിസ്റ്റർ മാര്യേജ് ചെയ്യാൻ വിളിച്ചിറക്കിക്കൊണ്ട് പോയ അന്നും അകമ്പടിക്കു ഈ മഴ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ ഈ മഴയത്ത് ചേർന്നലിഞ്ഞോന്നായി നടക്കുന്നതൊക്കെ വെറും സ്വപ്നമായി  മാറുന്നത് സ്വപ്ന ഓർത്തു. പ്രണയ കാലത്തുള്ള സ്നേഹവും സന്തോഷവും എന്നും കിട്ടാൻ ഈശ്വരനുഗ്രഹം മാത്രം പോരാ സ്വന്തം മാതാപിതാക്കളുടെ ആശീർവാദവും വേണം. അതൊന്നും ഇല്ലാത്ത തന്റെ ജീവിതം പുഷ്പിക്കുന്നത് തന്റെ പേര് പോലെ സ്വപ്നങ്ങളിൽ മാത്രം. ചേട്ടന്റെ കുടി എങ്കിലും മാറിയാൽ മതിയായിരുന്നു,.. ലച്ചൂ കൂടെ ഇല്ലായിരുന്നെങ്കിൽ.. അവൾ ആലോചിച്ചു.  ജീവിതം പലപ്പോഴും അങ്ങനെയാണ്..

പെട്ടെന്നൊരു പയ്യൻ ഇടവഴിയിൽ നിന്നും ബൈക്ക് വെട്ടിച്ചു മുമ്പൊട്ടേക്കു കുതിച്ചു പോയപ്പോൾ അവൾ ചിന്തകളിൽ നിന്നും ഉണർന്നു.. ഈ പിള്ളേർക്ക് ഒക്കെ ബൈക്ക് കൊടുക്കുന്ന വീട്ടുകാരെയാണാദ്യം തല്ലേണ്ടതു..അവളുടെ മനം ക്ഷോഭിച്ചു.. അങ്കൻവാടിയുടെ സമീപത്തുള്ള  റോഡിന്റെ വളവിൽ ഉള്ള പാലത്തിന്റെ അരികിലായി കുറച്ചു പേർ നിൽക്കുന്നതവൾ കണ്ടു.. അവളെന്തോ അപകടം മണത്തു..അവൾ അതിവേഗം അങ്ങോട്ടേക്ക് നടന്നു..

പാലത്തിനു സമീപത്തേക്ക് എത്തിയ അവൾ അവിടെ പരിചയക്കാരിയായ ചേച്ചിയോട് കാര്യം തിരക്കി.. പുഴയിലേക്ക് രണ്ടു കൂട്ടികൾ വീണതായി സംശയം.. അങ്കൻവാടിയിലെ രണ്ടു കുട്ടികളെ കാണുന്നില്ലാന്നു ടീച്ചർ പറയുന്നു.. അവർ പറഞ്ഞു തീരേണ്ട താമസം സ്വപ്ന നിലവിളിയോടെ അങ്കൻവാടിയിലേക്കോടി.. അവിടെയും കുറച്ചു സ്ത്രീകളും പുരുഷന്മാരും നിൽപ്പുണ്ടായിരുന്നു. അങ്കൻവാടി ടീച്ചർ നിലത്തു കുഴഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു.. ലച്ചൂ മോളേ അവൾ അരവാതിൽ തള്ളിതുറന്നു അകത്തേക്ക് കയറി.. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിൽ അവൾ സ്വന്തം മോളെ തിരഞ്ഞു.. ലച്ചൂ.. അവൾ വീണ്ടും വിളിച്ചു.. അംമ്മേ… .. ആടുന്ന കുതിരക്കു പിന്നിൽ നിന്നും ഒരു വിളിയൊച്ച അവൾ കേട്ടു.. അവൾ ഓടിപ്പോയി മോളെ വാരി എടുത്തു.. തുരുതുരാ ചുംബിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളാ കുഞ്ഞിനെ മാറോടു ചേർത്തു.. ആയ വന്നു അവളുടെ ബാഗ് സ്വപ്നക്കു നൽകി.. എന്തായിരുന്നു സംഭവം അവൾ ആയയെ നോക്കി.. എനിക്കറിയില്ല ചേച്ചി.. മഴ ആയതു കൊണ്ട് പലരും നേരത്തെ കുട്ടികളെ കൊണ്ട് പോകുന്നുണ്ടായിരുന്നു..  ഷീലയും റജീനയും വന്നു കുട്ടികളെ  കൊണ്ട് പോയ ശേഷം ടീച്ചർ വാതിൽ അടക്കാൻ മറന്നൂന്നാ തോന്നുന്നേ.. സുമിയ വന്നു ഷാൻ നെ നോക്കിയപ്പോ കാണുന്നില്ല. എവിടെ പോയെന്ന് നോക്കുമ്പോളാണ് ജിസ്ന മോളെയും കാണാനില്ലെന്നത് മനസ്സിലായത്.. അവർ വിങ്ങിപ്പൊട്ടി.. ഫയർഫോഴ്സിനെ വിളിച്ചിട്ടുണ്ട്.പക്ഷെ അവർ ടൗണിൽ നിന്ന് എപ്പോ എത്താനാ. സ്വപ്ന ആയയെ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു..പെട്ടെന്ന് പുറത്തൊരു ബഹളം കേട്ടു.. അവർ അര വാതിൽ കുറ്റിയിട്ടു പുറത്തേക്കു നടന്നു.. ജിസ്നയെ കിട്ടി.. താഴെ പുഴയുടെ തീരത്തു പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു.. നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ ഒരു കുട്ടിയേയും പിടിച്ചു കുറെ സ്ത്രീകളും പുരുഷന്മാരും അങ്ങോട്ടേക്ക് വന്നു.. അവളുടെ അമ്മ ആ കുഞ്ഞിനെ മാറോടു ചേർത്ത് ചുംബിച്ചും കരഞ്ഞും കൊണ്ടേ ഇരുന്നു.. ഒരു സ്ത്രീ തന്റെ ഷാൾ കൊണ്ടവളുടെ തല തുവർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അപ്പൊ ഷാനെവിടെ.. ഷാൻ ആ പുഴക്കു നടുവിലെ തുരുത്തിലുണ്ട്. പക്ഷെ ഈ മലവെള്ളാപ്പാച്ചിലിൽ ആര് അവിടേക്ക് നീന്തും..  സ്വപ്ന അയാൾ വിരൽ ചൂണ്ടിയ ദിക്കിലേക്ക് നോക്കി. അവിടെ തുരുത്തിലെ കണ്ടൽ ചെടികളോട് ചേർന്ന് ഒരു ചുവന്ന ബനിയൻ ഇട്ട കുഞ്ഞു വെള്ളത്തിൽ പൊന്തിയും താഴ്ന്നും നിൽക്കുന്നുണ്ടായിരുന്നു.. ഉടക്കി കിടക്കുവാണോ കുഞ്ഞു പിടിച്ചു കിടക്കുവാണോന്നു അറിയില്ല.. താഴെ പുഴക്കരയിൽ നിന്നും ഒരാർത്ത നാദം കേട്ട് സ്വപ്ന അങ്ങോട്ട് നോക്കി സുമയ്യ പുഴയിലേക്കിറങ്ങാൻ ശ്രമിക്കുകയായിരുന്നതു നാട്ടുകാർ തടഞ്ഞതായിരുന്നു. ആ സ്ത്രീക്ക് നീന്തൽ അറിയില്ല, സ്വന്തം കുഞ്ഞവുമ്പോ പിന്നെന്താ ചെയ്യാ. ഓരോരുത്തരും അവരവരുടെ അറിവ് പങ്കു വെച്ചുകൊണ്ടിരുന്നു പോലീസ് ഇപ്പൊ എത്തുമെന്നാ കേട്ടെ പക്ഷെ ഒരു കാര്യവുമില്ല. ഫയർ ഫോഴ്സ് വരാതെ ഈ വെള്ളത്തിൽ ഒന്നും ചെയ്യാനാവില്ല.. നാട്ടുകാർ തമ്മിൽ പറയുന്നതവൾ കേട്ടു. ഓ അവർ വന്നിട്ടും വല്യ കാര്യമില്ല അവരുടെ കയ്യിൽ അതിനു മാത്രം എന്താ ഉള്ളെ.. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോഴെങ്കിലും ചെയ്യണം.. മഴ ഇനീം കൂടിയാൽ വെള്ളവും ഒഴുക്കും കൂടും… എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ സ്വപ്ന തിരിഞ്ഞു നോക്കി, ആയ തളർന്നു നിൽക്കുന്നതവൾ കണ്ടു. അവൾ ആയയുടെ അടുത്തെത്തി.. ലച്ചുവിനെ അവരുടെ കയ്യിലേക്ക് കൊടുത്തു.. ഞാൻ താഴേക്ക് പോകുവാണ്‌.. മോളുടെ നെറ്റിയിൽ അവൾ ചുണ്ടമർത്തി.. അല്ല മോളെ.. അവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ മുന്നോട്ടേക്കു നടന്നു, താഴേക്ക് ഉള്ള ഒതുക്കു കല്ലുകൾ ഇറങ്ങി.. സുമയ്യ ആരുടെയോ തോളിൽ കരഞ്ഞു തളർന്നു നിൽക്കുന്നുണ്ടായിരുന്നു.. അവൾ സുമയ്യയുടെ അടുത്തെത്തി.. പുഴയിൽ നിന്നുള്ള വെള്ളം ചെറുതായി അവർ നിന്ന സ്ഥലത്തേക്കും കയറി വന്നു കൊണ്ടിരുന്നു.

 ഇത്താ ഞാൻ കുട്ടിയെ കൊണ്ടുവരാം.. സുമയ്യ പുതുശ്വാസം കിട്ടിയ പോലെ തല പൊക്കുമ്പോഴേക്കും സ്വപ്ന വെള്ളത്തിലേക്ക് എടുത്തു ചാടിയിരുന്നു.. തീർത്തും അപ്രതീക്ഷിതമായതിനാൽ നാട്ടുകാർക്കു നോക്കി നിൽക്കാനേ പറ്റിയുള്ളൂ. അവൾ ആ മലവെള്ളപ്പാച്ചിൽ നീന്തിക്കയറുന്നത് നാട്ടുകാർ അവിശ്വസനീയതയോടെ നോക്കി.. ഇടക്കിടെ ഒഴുക്കിൽ പെട്ട് താഴോട്ടു പോയെങ്കിലും അവൾ നീന്തി തുരുത്തിന്റെ താഴെ ഭാഗത്തായി എത്തി. ഒന്ന് കിതപ്പ് മാറ്റിയ ഉടൻ അവൾ കണ്ടൽ കാടിന്റെ കൊമ്പുകൾ പിടിച്ചു മുകളിലേക്ക് നീന്തി.. കുട്ടിയുടെ സമീപം എത്തി. തുരുത്തിൽ ഉണ്ടായിരുന്ന മണലിലെ കമ്പിൽ  ഉടക്കികിടന്നിരുന്ന കുഞ്ഞിന്റെ ഷർട്ടിന്റെ ഭാഗം അവൾ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു, രണ്ടാമത്തെ ശ്രമം വിജയിച്ചു.. അവൾ മുകളിലേക്ക് നോക്കി പാലത്തിന്റെ മുകളിലായി തന്നെ നോക്കി കയ്യടിക്കുന്ന നാട്ടുകാരേയും പോലീസ് ഫയർ ഫോഴ്സ് വാഹനവും അവൾ കണ്ടു..  അവളുടെ മനസ്സു സന്തോഷഭരിതമായി. അവൾ ആ കുഞ്ഞിനെ ചുംമ്പിച്ചു..ചുമച്ചു കൊണ്ട് ആ കുഞ്ഞു അവളുടെ മേലേക്ക് ചേർന്ന് കിടന്നു.. താഴെ അരക്ക് വടം കെട്ടി വെള്ളത്തിലേക്ക് ചാടുന്ന  ഫയർ ഫോഴ്സ്  ഉദ്യോഗസ്ഥനെയും വടം പിടിച്ചു നിൽക്കുന്ന നാട്ടുകാരെയും അവൾ കണ്ടു.. അയാൾ വൈദഗ്ദ്യത്തോടെ നീന്തി തുരുത്തിന്റെ കുറച്ചു ദൂരം അകലെ എത്തി. വടത്തിന്റെ നീളം തീർന്നിരിക്കുന്നു.. അയാൾ ആ ഒഴുക്കിൽ താഴേക്ക് പോകാതെ നീന്തി നില്ക്കാൻ ശ്രമിക്കുന്നതവൾ കണ്ടു..  അധിക നേരം ഇങ്ങനെ തുഴഞ്ഞു നില്ക്കാൻ തനിക്കുമാവില്ലെന്നു അവൾക്കു തോന്നി.. കുഞ്ഞിനേയും കൊണ്ട് നീന്താൻ തീരെ ധൈര്യവുമില്ല.. സുമയ്യയുടെ സങ്കടം കണ്ടു അറിയാതെ എടുത്തു ചാടിയതാണ്.. ലച്ചൂ ആയിരുന്നെങ്കിൽ ചാടില്ലേ എന്ന തോന്നലാണ് എടുത്തു ചാടിച്ചത്.. അവൾ കുഞ്ഞിനെ ഒന്നൂടെ ചുംബിച്ചു.. ഒരു കൈ കൊണ്ടവനെ പരമാവധി ഉയർത്തി, കണ്ടൽ ചെടിയിൽ നിന്നുള്ള പിടുത്തം വിട്ടു.. മുന്നോട്ടേക്കാഞ്ഞു നീന്തി.. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൈ കൊണ്ട് എന്തോ ആഗ്യം കാണിക്കുന്നതവൾ കണ്ടു.. അവൾ ആഞ്ഞു നീന്തി കൈകൾ തളരുന്ന പോലെ അവൾക്കു തോന്നി.. കൈ എത്തിച്ചു കുഞ്ഞിനെ അയാൾക്ക്‌ കൊടുത്തത് അവൾ അറിഞ്ഞു പിന്നൊന്നും അറിയാതെ അവൾ വെള്ളത്തിലേക്ക് താഴ്ന്നു.. വിനോദേട്ടനും ലച്ചും അവളുടെ അമ്മയും അച്ഛനുമൊക്കെ അവളുടെ ഓർമകളിലേക്ക് ഇരമ്പിക്കയറി വന്നു… അവസാനം അമ്മയെ കണ്ടന്നു അമ്മ ആർത്തലച്ചു കൊണ്ട് നീ നശിച്ചു പോകത്തേ ഉള്ളുന്നു പറഞ്ഞത് അവളുടെ മനസ്സിലേക്ക് ഇരച്ചു വന്നു.. തന്നെ ആരോ കുലുക്കി വിളിക്കുന്നത് പോലെ അവൾക്കു തോന്നി.. ചുറ്റും കൂടി നിന്നവർ ആരവം മുഴക്കുന്നത്‌ പോലെ അവൾക്കു തോന്നി.. കുടിച്ച വെള്ളമൊക്കെ വായിലൂടെ മുഖത്തേക്കും മറ്റും  തെറിച്ചു വീഴുന്ന ഒരു ഫീൽ അവൾക്കുണ്ടായി..


സ്വപ്ന പതിയെ സ്വബോധത്തിലേക്കു വന്നു.. എടീ നിന്നോടെത്രവട്ടം പറഞ്ഞിട്ടുണ്ട് നാമം ജപിച്ചു കിടക്കാൻ. അതെങ്ങനാ ഫുൾ ടൈം ഫോണിലല്ലേ.. അനുസരണയില്ലാത്ത അസത്ത്.. അവൾ കണ്ണ് തുറന്നു നോക്കി.. കട്ടിലിൽ നിന്നും വീണു കിടക്കുന്ന തന്റെ മുന്നിൽ മഹാമേരു പോലെ ചായച്ചെമ്പിൽ വെള്ളവുമായി നിൽക്കുന്ന അമ്മ.. അവൾ കിളി പോയ പോലെ അമ്മയെ നോക്കി.. ന്താ പ്പോ സംഭവിച്ചേ.. പുഴ എവിടെ.. അവൾ ചോദിച്ചു.. ആ ചോദ്യം കൂടി കേട്ട ഉടൻ അമ്മ ആ പാത്രം മുഴുവൻ അവളുടെ മേലേക്ക് കമഴ്ത്തി.. തിരിഞ്ഞു നടന്നു.. പുഴ പോലും അവർ പിറുപിറുക്കുന്നതവൾ കേട്ടു..  അപ്പോൾ കിടക്കയിൽ വെച്ചിരുന്ന മൊബൈൽ വാട്ട്സ്സാപ്പ്‌ നോട്ടിഫിക്കേഷൻ ടോൺ വന്നു.. അവൾ നിലത്തു നിന്ന് ഏന്തി വലിഞ്ഞു മൊബൈൽ എടുത്തു.. വിനോദേട്ടന്റെ മെസ്സേജ് ആണ്.. 11 മണിക്ക് രജിസ്റ്റർ ഓഫീസിലേക്ക് എത്തണം.. ഞങ്ങൾ അവിടെ ഉണ്ടാകും.. അപ്പോഴാണ് അവൾക്കു ഇന്നലെ രാത്രി ഇന്നത്തെ കാര്യം ആലോചിച്ചു ടെൻഷൻ ആയതും തല പൊട്ടുന്ന പോലെ തോന്നിയപ്പോ അമ്മയുടെ മൈഗ്രെനിൽ എടുത്തു കുടിച്ചു കിട്ടുന്നതും ഓർമ വന്നേ..

ഓഹ്!! ഇത്രേം നേരം താൻ കണ്ടത് സ്വപ്നമായിരുന്നെന്നു അവൾക്കു വിശ്വസിക്കാനായില്ല.. താൻ ഉറക്കത്ത് വല്ലോം പറഞ്ഞു ബഹളം വച്ച് ഉരുണ്ടു താഴെ വീണാതാവാം അമ്മയെ ദേഷ്യം പിടിപ്പിച്ചെ, അവൾ ഓർത്തു.. അവൾക്കു തന്റെ കയ്യും കാലും വിറക്കുന്നതു പോലെ തോന്നി.. ഈശ്വരാ താൻ തിരുത്താൻ പറ്റാത്ത ഒരു തെറ്റിലേക്കാണ് പോകുന്നതെങ്കിൽ.. അവളുടെ മനസ്സ് കുളിരു കോരി.. താൻ മെസ്സേജ് വായിച്ചതു കണ്ട വിനോദ്, വീ ആർ വെയ്റ്റിംഗ് ഹിയർ..  ഓക്കെ.. എന്ന് അയച്ചു.. കൂടെ തമ്പ്‌സ് അപ് ഇമോജിയും..

ഇപ്പൊ താൻ ഒരു തീരുമാനം പറയണമെന്നവൾക്കു തോന്നി.. ചിലപ്പോൾ ഈ സ്വപ്നം പോലെയെ ആയിരിക്കില്ല തന്റെ ജീവിതം പക്ഷെ ഈ സ്വപ്നം പോലെ ആണെങ്കിൽ.. അവളുടെ മുന്നിൽ അത് ചോദ്യ ചിഹ്നമായി അവശേഷിച്ചു… രജിസ്റ്റർ മാര്യേജിനു ശേഷം അച്ഛനേയും അമ്മയെയും കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നായിരുന്നു വിനോദേട്ടൻ എപ്പോഴും പറഞ്ഞിരുന്നെ. തനിക്കു അക്കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്തതു കാരണമാണ് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചത്.. തങ്ങളുടെ ബന്ധം ആരും അറിയാത്തതിനാൽ അച്ഛനും ബന്ധുക്കളും പോയി അന്വേഷിച്ചേങ്കിലും സാമ്പത്തീകമായി പിന്നോട്ടാണ്ന്നും കൂടാതെ  വിനോദേട്ടന്റെ അച്ഛൻ ഒക്കെ മോശമല്ലാത്ത രീതിയിൽ മദ്യപിക്കും എന്നൊക്കെ അറിഞ്ഞാണ് ഈ ബന്ധം വേണ്ടാന്ന് വെച്ചത്.. തന്നെ ഇത്രയും കാലം നോക്കി വളർത്തിയ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ തനിക്കാവില്ലേന്നു അവൾ തിരിച്ചറിഞ്ഞു.. തന്നോട് വളരെയേറെ സ്നേഹം ഉള്ളവരാണ് തന്റെ അച്ഛനും അമ്മയും അതുപോലെ  നല്ല വാശിക്കാരും ദേഷ്യക്കാരും.. അവരെ ഒഴിവാക്കി ഞാൻ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളിന്റെ കൂടെ പോയാൽ അവർക്കത് ഒരിക്കലും താങ്ങാനും ക്ഷമിക്കാനുമാവില്ലെന്നു അവൾക്കു മനസ്സിലായി.. ആ സ്വപ്നത്തിലെ പോലൊരു വാക്ക് തന്റെ അമ്മയുടെ വായിൽ നിന്ന്  ഇനിയൊരിക്കൽ കൂടി കേൾക്കാൻ തനിക്കാവില്ലെന്നു അവൾക്കു തോന്നി.. അതുപോലെ വിനോദേട്ടന്റെ കൂടെയുള്ള  തന്റെ ദിവാ സ്വപ്നങ്ങളേയും, അതിൽ യഥാർത്ഥ ജീവിതം വരുത്തിയേക്കാവുന്ന മാറ്റങ്ങളെയും കുറിച്ച് താൻ ഇപ്പൊ കണ്ട സ്വപ്നങ്ങളിലെ രംഗങ്ങൾ അവളിൽ ജീവിത യാഥാർഥ്യത്തെ കുറിച്ചുള്ള ബോധം ജനിപ്പിച്ചു. ഒരു നിമിഷം അവൾ കണ്ണടച്ചാലോചിച്ചിരുന്നു..

ശേഷം അവൾ ഫോണിൽ വാട്ട്സ്സാപിൽ വിനോദിന്റെ ചാറ്റ് എടുത്തു.

ഞാൻ വരില്ല വിനോദേട്ട.. ഇന്നെന്നല്ല അച്ഛന്റെയും അമ്മയുടെയും സമ്മതമില്ലാതെ ഒരിക്കലും എനിക്ക് വരാനാവില്ല.. അവരെ വേദനിപ്പിക്കുന്ന ഒരു റിസ്കും എനിക്ക് ഏറ്റെടുക്കാനും ആവില്ല.. ക്ഷമിക്കാനാകാത്ത തെറ്റാണു ഞാൻ വിനോദേട്ടനോട് ചെയ്തത്.. പക്ഷെ ഈ ബന്ധം തുടരാൻ ഇനി എനിക്കാവില്ല. ഞാൻ ഒരു നല്ല കുട്ടി ആണെന്ന് വിനോദേട്ടൻ പറയാർ ഇല്ലേ. ഒരു നല്ല കുട്ടിക്ക് പറഞ്ഞ പണിയല്ല പ്രണയം. ഞാൻ അത് മനസ്സിലാക്കാൻ വൈകിപ്പോയി... ഇതെന്റെ മാത്രം തീരുമാനമാണ്.. എന്റെ തീരുമാനങ്ങളെ എന്നും റെസ്പെക്ടക് ചെയ്തിട്ടുള്ള ആളാണ് വിനോദേട്ടൻ. എന്റെ ഈ തീരുമാനവും താങ്ങാൻ വിനോദേട്ടനു കഴിയണം.. എനിക്ക് ഇനി ഇത് തുടരാനാവില്ല.. എന്നെ വീണ്ടും കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്.. എന്റെ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹത്തെക്കാൾ കൂടുതൽ വലുതായി മറ്റൊന്നും ഇപ്പോൾ എനിക്ക് കാണാൻ ആവുന്നില്ല എന്നതിന് എന്നോട് ക്ഷമിക്കണം.. ഗുഡ് ബൈ ഫോർ എവർ..

അവൾ ആ മെസ്സേജ് സെൻറ് ചെയ്തു..

അവൻ ഓൺലൈൻ വരും മുമ്പേ അവന്റെ വാട്ട്സാപ്പും കോൺടാക്റ്റും  ബ്ലോക് ചെയ്തു.. ബ്ലോക് ചെയ്യുന്നത് തന്റെ മനസ്സ് മാറാതിരിക്കാൻ വേണ്ടിയാണു അവളോർത്തു.. മനസ്സിൽ എവിടെയോക്കെയോ ഒരു വിങ്ങലുണ്ട്.. എന്നാലും അച്ഛനോടും അമ്മയോടും ഉള്ള തന്റെ സ്നേഹത്തിനു പകരമാവിലൊന്നും..


അവൾ തന്റെ ഒരു പഴയ ഷാൾ എടുത്തു നിലത്തെ വെള്ളം തുടച്ചെടുത്തു.. താൻ എണീച്ചോന്നു നോക്കാൻ വന്ന അമ്മ  നിലം തുടക്കുന്ന എന്നെ കണ്ടൊരു കള്ളച്ചിരി ചിരിച്ചു.. ഒരു ചെമ്പു വെള്ളം എന്റെ മുഖത്തോഴിക്കാൻ പറ്റില്ലേ അതിന്റെ ഒരു ചാരിതാർഥ്യം ആണ് ആ മുഖത്ത്, എന്റെ മനസ്സിലും ഒരു കുഞ്ഞു ചിരി പടർന്നു.. നിനക്കു എവിടെയോ പോണംന്നു പറഞ്ഞിട്ടു പോന്നില്ലേ.. ഇല്ലാമ്മാ ഞാൻ എവിടെയും പോന്നില്ല.. ഇവിടെത്തന്നെ നിക്കുവാ. അവൾ അവരെ കെട്ടിപ്പിടിച്ചു.. ന്നാലെ ന്റെ മോള് പോയി പല്ലു തേച്ചു ആ കോട്ടപ്പയർ ഒന്ന് മുറിച്ചിട്.. എന്നിട്ടു നമുക്ക് ഒന്നിച്ചു ചായ കുടിക്കാം…

അവർ അടുക്കളയിലേക്കു നടന്നു, കൂടെ ആ സ്വപ്നത്തിനു മനസാ നന്ദി പറഞ്ഞു അവളും..

വഴിതെറ്റിപോയെക്കുമായിരുന്ന ഒരു തെറ്റിൽ നിന്നും സ്വന്തം ഇഷ്ടങ്ങളോടും മനസ്സിനോടും പട വെട്ടി അവൾ ജീവിക്കാൻ ആരംഭിക്കുകയാണ്, അച്ഛനമ്മമാർ പറയുന്നത് അനുസരിച്ചു സ്നേഹിച്ചു ജീവിക്കുന്നൊരു  നല്ല കുട്ടിയായി നല്ല മകളായി…..



ജിതേന്ദ്രിയ

Wednesday, July 18, 2018

പാഴ്‌നിറങ്ങൾ

പാഴ്‌നിറങ്ങൾ

അന്ന് നല്ല മഴയായിരുന്നു. കാലം തെറ്റി പെയ്ത മഴ.. നേരം ഏകദേശം ആറു മണി ആയിക്കാണും.. കാർമേഘം മൂലം ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു. എന്നാലും പീടികക്കോലായിൽ അവനുണ്ടാകും. അവളോർത്തു.. അവൾ വേഗം മുന്നോട്ടു നടന്നു.. ചുരിദാർ നനഞ്ഞു ഒട്ടിയിരുന്നു.. വീശിയടിച്ച പിശറൻ കാറ്റിൽ അവൾ വീണ്ടും ആകെ നനഞ്ഞു.. പീടികയിൽ ആരും ഇല്ലായിരുന്നു.. അവൾ മുന്നിട്ടേക്കു നടന്നു. വയൽ തുടങ്ങുന്നിടത്തുള്ള മുട്ടൻ വരിക്ക പ്ലാവിന്റെ അരികിൽ അവൻ നിൽക്കുന്നതവൾ കണ്ടു.. അവനോടൊന്നും മിണ്ടാതെ അവൾ നടന്നു പിന്നാലെ അവനും.വയൽ വരമ്പു കാണാനകാത്ത വിധം വെള്ളം കയറിയിരുന്നു.. അവളൊന്നു അറച്ചു നിന്നു.. ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു അതാണിത്രയും വെള്ളം. അവൻ പതുക്കെ അവളുടെ അരികിലൂടെ മുന്നോട്ടു നടന്നു.. അവന്റെ ദേഹം തട്ടാതിരിക്കാൻ അവളൊന്നു പിന്നോട്ട് മാറി. ചളിയിൽ അമർന്ന അവളുടെ കാലു തെന്നി. അവൻ അവളെ വീഴാതെ ചേർത്ത് പിടിച്ചു.. അവളെ നേരെ നിർത്തി പിന്നെ നിലത്തു വീണ കുട എടുത്തു അവൾക്കു കൊടുത്തു.  അവൻ മുൻപോട്ടു നടന്നു. പിന്നാലെ അവളും..

അവളവൻ നടന്നു നീങ്ങുന്നത് നോക്കി നിന്നു.. ബാല്യത്തിൽ നിന്നും യൗവ്വനത്തിലേക്കു ശരീരവും മനസ്സും കുതിച്ചു പാഞ്ഞപ്പോൾ കൂടെ കൂടിയവനാണ് മുൻപേ നീങ്ങുന്നത്.. കോളജിൽ വച്ചു കൂടുതൽ നല്ല കൂട്ടു കിട്ടിയപ്പോൾ അതിന്റെ മായിക വലയത്തിൽ പെട്ട് താനെ വഴി പിരിഞ്ഞൊരു ബന്ധം. ആദ്യമൊക്കെ ഒഴിഞ്ഞു നടന്നു, പിന്നെ കാണുന്നതെ ശല്യമായി.. എന്നാലും ഇത്രയും ഒഴിവാക്കി നടന്നിട്ടും ഇതുവരെ അവൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ല.. കൗമാരാദ്യത്തിൽ അവനോടു ഉണ്ടായിരുന്ന അസ്ഥിക്ക് പിടിച്ച പ്രണയം എങ്ങനെ നഷ്ടപ്പെട്ടെന്നു അവളൊന്നു ആലോചിച്ചു. ഞാൻ ഒഴിവാക്കിയ ശേഷവും അവനു തന്നോട് പ്രണയമായിരുന്നു. ഒരു മാറ്റവും ഇല്ലാത്ത പ്രണയം.. എത്രയോ വട്ടം അതവൻ പ്രകടിപ്പിച്ചതുമാണ്.. അവളോർത്തു.

വയൽ കടന്നിരിക്കുന്നു.. അവൻ പറമ്പിലേക്ക് കയറി. തിരിഞ്ഞു കൈ നീട്ടി.. സാധാരണ ഒറ്റക്കു വലിഞ്ഞു കയാറാറുള്ളതാണ് ഇന്ന് എന്തോ ആ കൈ പിടിക്കാൻ തോന്നി. അവൻ അവളെ വലിച്ചു കയറ്റി.. അവൾ തന്റെ വഴിയിലേക്ക് നടന്നു പിന്നൊന്നു തിരിഞ്ഞു നോക്കി അവൻ അവിടെ അവൾ പോകുന്നതും നോക്കി നിൽപ്പുണ്ട്.. അവൾ തിരിച്ചു വന്നു.. എന്നോട് ദേഷ്യമുണ്ടോ.. ഇല്ല. അവൻ ശിരസ്സു ചെറുതായൊന്നു അനക്കി.. എനിക്ക് ഒരു തെറ്റ് പറ്റി. ഞാൻ.. അവളെന്തോ പറയാൻ തുടങ്ങി പിന്നെ നിർത്തി. അവൻ അവളെ നോക്കി.. എനിക്ക് കോളേജിൽ ഒരാളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. അതാ ഞാൻ പിന്നെ..   ഉം.. അവനൊന്നു മൂളി.. എനിക്കറിയായിരുന്നു, അവൻ പറഞ്ഞു ഞാൻ കണ്ടിട്ടുണ്ട് പല സ്ഥലത്തും വെച്ച്...   ഉം.. അതൊക്കെ കഴിഞ്ഞു.. അവൾ തല കുനിച്ചു.. എന്നെ ഇപ്പോഴും ഇഷ്ടമാണോ..  അവനൊന്നു ചിരിച്ചു. അരണ്ട വെട്ടത്തിൽ അതിന്റെ അർത്ഥം അവൾക്കു കണ്ടെത്താൻ ആയില്ല..   ആ പഴയ ഇഷ്ടം ഇന്നും ഉള്ളിൽ ഉണ്ടെങ്കിൽ..  അവൻ ഇല്ലെന്ന അർത്ഥത്തിൽ തല വെട്ടിച്ചു..  വേണ്ട.. ബോറാകും.. അവളെ മുഴുമിപ്പിക്കാൻ അവൻ സമ്മതിച്ചില്ല.. അവൾ അതിശയത്തോടെ അവനെ നോക്കി.. തന്റെ നോട്ടത്തിനും ഒരു ചിരിക്കുമായി കാത്തു നിൽക്കുന്നവനാണ്..  എന്ത് പറ്റി.. അവൾ അവനെ നോക്കി..

അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ഒരു വീഡിയോ പ്ലെ ചെയ്തവൾക്കു നൽകി.. അവളുടെ നഗ്നത അവൾ ആ വിഡിയോയിൽ വീണ്ടും കണ്ടു.. അവളുടെ മുഖം വിവർണമാകുന്നത് ഫോണിന്റെ ഡിസ്പ്ലേ ലൈറ്റിൽ അവൻ കണ്ടു.. ഇന്ന് ബ്രേക്ക് അപ്പ് ആയിരുന്നില്ലേ.. നീ കൊടുത്ത പണിക്കു അവൻ തിരിച്ചു ഒരു പണി തന്നിട്ടുണ്ട്.. ഇന്നാട്ടിൽ ഇനി ഇത് കാണാൻ ആരും ബാക്കി ഉണ്ടാകില്ല… എനിക്ക് ഒരു കാര്യത്തിലെ അതിശയം ഉള്ളൂ.. അവനെ ഒഴിവാക്കിയ ഇന്ന് തന്നെ ഞാൻ ഓക്കേ ആണെന്ന് നിനക്ക് തോന്നിയല്ലോ.. നാളെ എന്നെക്കാൾ നല്ലൊരുത്താൻ വരുമ്പോൾ വീണ്ടും ഞാൻ നാട്ടിൻ പുറത്തുകാരൻ കൂലിപ്പണിക്കാരൻ അല്ലേ..

ആരൊക്കെയോ വയൽ കടന്നു വരുന്നതവർ കണ്ടു.. അവൾ അവനെ നോക്കി.. നിന്റെ വീട്ടിലേക്കാണ്,. സതിയേച്ചി ഇതറിഞ്ഞ ഉടൻ വിഷം കഴിച്ചു.. നീ കോളേജിൽ നിന്നും ബ്രേക്ക് അപ് പാർട്ടിക്ക് നേരത്തെ ഇറങ്ങിയൊണ്ട്  നിന്നെ കൂട്ടിക്കൊണ്ടു വരാൻ വന്നവർ മടങ്ങി. പിന്നെ നിന്റെ ഫോൺ ഓഫ് ആയതു കൊണ്ടാണ് അറിയിക്കാൻ വൈകിയത്.. അവൾ അവനെ ആദ്യമായി കണ്ടപോലെ നോക്കി..  പൊയ്ക്കോ.. പോയി കാണ്. നിന്നെ പോലെ ഒന്നിനെ ജന്മം കൊടുത്തതിനു ഇതിൽ കൂടുതൽ അപമാനം അവർക്കു നീ നൽകാനില്ല..  ഈ പെയ്യുന്നതില്ലേ മഴയല്ല. നിന്നെ പോലെ ഉള്ള മക്കൾക്ക് ജന്മം നൽകിയത് കൊണ്ട് ആയുസ്സു ഒടുക്കേണ്ടി വന്ന അമ്മമാരുടെ കണ്ണീരാണ്… അവൻ തിരിഞ്ഞു നടന്നു .. അവളുടെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി.. അവളാ മഴയത്ത് ഒന്നാടി ഉലഞ്ഞു നിലത്തേക്ക് വീണു.. വയൽ വരമ്പിലൂടെ വന്നവർ ഓടി വന്നവളെ കോരി എടുത്തു വീട്ടിലേക്കു ഓടി..

തിരിഞ്ഞു നടക്കുമ്പോൾ അവൻ തന്റെ ഫോണെടുത്തു ആ വീഡിയോ ഡിലീറ്റ് ചെയ്തു..  ഒന്ന് ദീർഘ നിശ്വാസം ചെയ്തു അവൻ ആഞ്ഞു നടന്നു.. ഉള്ളിലെവിടെയോ ഏറെക്കാലമായി തണുത്തുറഞ്ഞു കിടന്നിരുന്ന നഷ്ട പ്രണയത്തിന്റെ മങ്ങിയ നിറങ്ങൾ വിങ്ങലുകളായി ഒരു മഴയായി അവന്റെ കണ്ണിലൂടെ പെയ്തിറങ്ങി.. .  പ്രകൃതി അപ്പോഴും കണ്ണീർ വാർക്കുന്നുണ്ടായിരുന്നു... .

ജിതേന്ദ്രിയ

Sunday, October 30, 2016


UN NYABAGAM (உன் ஞாபகம்)

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആദ്യമായി ലോഞ്ച് ചെയ്ത തമിഴ് ഗാനം
കുറച്ചു നാൾ  മുമ്പ് എഴുതി പോസ്റ്റ് ചെയ്ത ഉൻ ന്യാബകം എന്ന ഗാനത്തിന്റെ വരികൾ ഞാൻ തന്നെ ഈണം പകർന്നു സംവിധാനം ചെയ്ത് അതിന്റെ വീഡിയോ ലോഞ്ച്  മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കൊണ്ട് നിർവഹിപ്പിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. അതിന്റെ യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു.  
song link here,,,,...

https://youtu.be/cQ39irtJuys


about the song,..

Published on Oct 1, 2016
Jiyamass Entertainment music presents a "traffic awareness romantic song visualisation" launched by our Honourable Chief Minister of Kerala Shri Pinarayi Vijayan. This music brings to you a soulful track in voice of Sabreena Tammia and Jithendriya, programmed by Shajith Humayun starring Akhil Abbas and Shika Roopesh. The video is penned, composed and directed by Jithendriya and music produced by Greejas Production.

Feedback: Just Call or Whatsapp "9037374322".